ഏകദിന ലോക കപ്പിൽ പാകിസ്ഥാന് വിജയത്തുടക്കം

ഏകദിന ലോക കപ്പില്‍ നെതര്‍ലണ്ട്‌സിനെതിരെ പാകിസ്ഥാന് മികച്ച ജയം. മികച്ച പ്രകടനം പുറത്തെടുത്ത് പാകിസ്ഥാന്‍ 81 റണ്‍സിനാണ് നെതര്‍ലന്‍ഡ്‌സിനെ കീഴടക്കിയത്. അർധ സെഞ്ചുറി നേടിയ ഓപണറും ഇന്ത്യൻ വംശജനുമായ വിക്രംജിത് സിങ്ങും ബാസ് ഡെ ലീദെയുമാണ് ടീമിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

41 ഓവറിൽ 205 റൺസിന് ടീമിലെ എല്ലാവരും പുറത്തായി. 52 റണ്‍സെടുത്ത വിക്രംജിത്ത് സിംഗിനെ ഷദബ് ഖാന്‍ ആണ് പുറത്താക്കിയത്. ബാസ് ഡി ലീഡ് 67 റണ്‍സെടുത്തു. ലോഗന്‍ വാന്‍ ബീക്ക് 28 റണ്‍സുമായി പുറത്താകാതെ നിന്നു. ഹാരിസ് റൗഫ് പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റും ഹസന്‍ അലി രണ്ട് വിക്കറ്റും നേടി. ഹാരിസ് റഊഫും ഹസൻ അലിയും ചേർന്നാണ് നെതെർലൻഡിൻസിൻ്റെ നടുവൊടിച്ചത്. ഷഹീൻ അഫ്രീദി, ഇഫ്തിഖാർ അഹമ്മദ്, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി വിജയം എളുപ്പമാക്കി.