നെയ്മറിന് പരിക്ക്: ശസ്ത്രക്രിയക്ക് വിധേയനാകും

ഫുട്‌ബോൾ താരം നെയ്മറിൻ്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. 6 മാസത്തിൽ കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കഴിഞ്ഞ ദിവസം ഉറുഗ്വെക്കെതിരായ മത്സരത്തിലാണ് നെയ്മറിന് ഗുരുതരമായി പരുക്കേറ്റത്.

നെയ്മറിൻ്റെ ഇടത് കാൽമുട്ടിനു പൊട്ടലുണ്ട്. അടുത്ത ദിവസം ശസ്ത്രക്രിയക്ക് വിധേയനാകും. 8 മാസത്തിൽ കൂടുതൽ താരത്തിനു കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
ശസ്ത്രക്രിയയുടെ തീയതി തീരുമാനമായിട്ടില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിൻ്റെ അടുത്ത മത്സരങ്ങളും നെയ്മറിന് കളിക്കാനാകില്ല. കോപ്പ അമേരിക്കയ്ക്ക് മുമ്പ് പരുക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്രസീൽ ഫൂട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. പരുക്ക് മാനസികമായി ഏറെ വേദനിപ്പിക്കുന്നു എന്നും തൻ്റെ ജീവിതത്തിലെ മോശം സമയമാണ് ഇതെന്നും നെയ്മർ ഇക്കാര്യത്തിൽ പ്രതികരിച്ചു. നെയ്മറുടെ പരിക്ക് ബ്രസീലിന്‍റെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ക്ക് മാത്രമല്ല, സൗദി പ്രൊ ലീഗ് ടീമായ അല്‍ ഹിലാലിനും കനത്ത തിരിച്ചടിയാണ്.