കെ സുധാകരനെ വധിക്കാന്‍ സിപിഎം വാടക കൊലയാളികളെ വിട്ടു: ജി ശക്തിധരന്‍
Send us your feedback to audioarticles@vaarta.com
കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ അയച്ചുവെന്ന് ശക്തിധരൻ്റെ പുതിയ വെളിപ്പെടുത്തൽ. വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു താനെന്നാണ് ശക്തിധരൻ്റെ ഏറ്റവും പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്. അന്ന് അക്രമികള്‍ സുധാകരനു തൊട്ടരികില്‍ വരെ എത്തിയിരുന്നതായി ശക്തിധരന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. സുധാകരനെ എങ്ങനെ വക വരുത്തിയാലും അതു സ്വീകരിക്കുന്ന ഒരു സമൂഹം കേരളത്തിലുണ്ട്.
സുധാകരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന ചിന്ത കമ്യൂണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതാണ് അടിമ സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയമെന്നും ശക്തിധരന്‍ കുറിച്ചു. ജയിലില്‍ കിടക്കുന്ന കെ.സുധാകരന്‍ ആയിരിക്കും പുറത്തു നില്‍ക്കുന്ന സുധാകരനേക്കാള്‍ അപകടകാരി എന്ന സത്യം ഈ അല്‍പ്പബുദ്ധികള്‍ക്കു മനസിലാകുന്നില്ലേ എന്നും ശക്തിധരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തൻ്റെ ജീവനെടുക്കാൻ സിപിഎം വിചാരിച്ചാൽ പറ്റില്ല എന്ന് കെ.സുധാകരൻ പ്രതികരിച്ചു. ദൈവം വിചാരിച്ചാലേ അതു നടക്കൂ എന്നും താൻ ദൈവ വിശ്വാസിയാണെന്നും സുധാകരൻ പറഞ്ഞു. കെ.സുധാകരനെ കൊലപ്പെടുത്താൻ സിപിഎം ആളുകളെ അയച്ചിരുന്നുവെന്ന ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ്റെ ഫെയ്സ്ബുക് പോസ്റ്റിനോട് അദ്ദേഹം പ്രതികരിച്ചു.
Follow us on Google News and stay updated with the latest!
Comments
- logoutLogout